Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Head Coach

ഗട്ടുസോ പുറത്തേക്ക്

മിലാന്‍: ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളിന് ഇറ്റാലിയന്‍ ദേശീയ പുരുഷ ടീമിനു യോഗ്യത നേടാന്‍ സാധിക്കാതെവന്നതോടെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ജെന്നാരോ ഗട്ടുസോ പുറത്തേക്കെന്നു സൂചന.

യുവേഫ യൂറോപ്യന്‍ പ്ലേ ഓഫ് പാത്ത് എ ഫൈനലില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിനയോട് 4-1നു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതോടെയാണ് ഇറ്റലി പുറത്തായത്.

ഇറ്റലിയില്ലാത്ത തുടര്‍ച്ചയായ മൂന്നാം ലോകകപ്പാണ് (2018, 2022, 2026) ഇത്തവണത്തേത്. ഫിഫ ലോകകപ്പ് സ്വന്തമാക്കിയ ഒരു ടീം ഇതാദ്യമായാണ് തുടര്‍ച്ചയായി മൂന്ന് എഡിഷനില്‍ യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തിരിക്കുന്നത്. 1934, 1938, 1982, 2006 എഡിഷനുകളിലായിരുന്നു അസൂറികളുടെ ഫിഫ ലോകകപ്പ് കിരീട നേട്ടം.

ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കഴിഞ്ഞ എഡിഷനുകളില്‍ 32 ആയിരുന്നു. എന്നാല്‍, 2026ല്‍ അത് 48 ആക്കി. അതോടെ വിവിധ കോണ്‍ഫെഡറേഷനുകളില്‍നിന്നുള്ള പ്രാതിനിധ്യം വര്‍ധിച്ചു. 13 ആയിരുന്ന യൂറോപ്പിന്‍റെ പ്രാതിനിധ്യം ഇത്തവണ 16ല്‍ എത്തി. എന്നിട്ടും ഇറ്റലിക്കു യോഗ്യത നേടാന്‍ സാധിച്ചില്ല.

2025 ജൂണിലാണ് ഗട്ടുസോ അസൂറി ടീമിന്‍റെ മാനേജരായത്. ഗട്ടുസോയുടെ ശിക്ഷണത്തില്‍ എട്ട് മത്സരങ്ങള്‍ കളിച്ചതില്‍ ആറിലും ഇറ്റലി ജയം നേടി.

Latest News

Corehub Up